2012, ജൂലൈ 17, ചൊവ്വാഴ്ച

പലര്‍ക്കായി പലപ്പോഴായി കുറിച്ച വാക്കുകള്‍

പലര്‍ക്കായി പലപ്പോഴായി കുറിച്ച വാക്കുകള്‍ 


----------------------------------------------------
എങ്കില്‍
എന്നെക്കുറിച്ചെഴുതാതിരിക്കുക
നീ പിടക്കുമ്പോള്‍
പിടയുന്നത്
എന്റെ ഹൃദയ മാണ്"

-------------------------------
വസന്തരാവില്‍ വിരുന്നു വന്നാല്‍
സുഗന്ധ പ്പൂവാലൊരു കിരീടം പണിയാന്‍
ഇലകള്‍ തളിര്‍പ്പിച്ച തണലാഴമേ...........
ഇനി എന്റെ നെഞ്ച് മൂടാനൊരു
ചെമ്പനനീര്‍ പൂവിന്റെ റീത്തൊരുക്കുക
കാരണം ഞാന്‍ മരിച്ചിരിക്കുന്നു"


-----------------------------------------------


ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്
കരിയറിന്റെ ഭാഗമായുള്ള തുടര്‍ പരിശീലനം
വെള്ളക്കാരന്‍ പഠിപ്പിച്ചാലേ
ചിട്ട കിട്ടൂ എന്ന് സ്ഥാപന മേധാവികള്‍ പറയുന്നു
നിഷേധിക്കാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല
ഏതായാലും യാത്രയല്ലേ ,
ആസ്വദിക്കുക തന്നെ
മൂന്നു മാസത്തെ വഴിദൂരം
സ്നേഹിച്ചവരോടും കെറുവിച്ചവരോടും യാത്രചോടിക്കുന്നു
യാത്രക്കിടയില്‍
എവിടെയെങ്കിലും കണ്ടു മുട്ടിയാല്‍
ഒരു ചെറു ചിരിയും ആചാര വാക്കുകളും പൊതിഞ്ഞു നീട്ടുക

സ്നേഹത്തോടെ
സ്നേഹത്തിന്റെ പൂമരം
നാന്‍സി
"

---------------------------------------------------------------


തിരിഞ്ഞു നടക്കാന്‍ കഴിയാത്ത
യാത്ര തുടരുമ്പോള്‍
എന്‍റെ ശബ്ദത്തിനു
നിന്‍റെ പ്രതിധ്വനി ഇല്ലാതെ വരുമ്പോള്‍
നിന്‍റെ സൌരഭ്യം ഇല്ലാതെ,
ഈ ജീവിതം ജീവിക്കേണ്ടി വരുമ്പോള്‍
മരണത്തെക്കാള്‍ ക്രൂരമായി
നീ അകലെ മാറി നില്‍ക്കുമ്പോള്‍
ഞാന്‍ വിശ്വസിക്കണമോ " അത്രയ്ക്കിഷ്ടമായിരുന്നു," എന്ന നിന്‍റെ വാക്ക്?
"
-----------------------------------------------------------------------------
വരിയുടക്കപ്പെട്ട നിയമങ്ങളുള്ള
ഒരു നാട്ടില്‍
എല്ലാ അധിനിവേശങ്ങളും
ആദ്യം നോട്ടമിടുക
നിന്റെ കുഞ്ഞുങ്ങളെ യാണ് ......!!

വായുവില്‍ വിഷം പുരട്ടി
ജലാശയങ്ങളില്‍ ഇടിമുഴക്കം തീര്‍ത്ത്‌
തെളിനീരുരവകള്‍ കലക്കി മറിച്ച്
നിന്റെ സ്ത്രീകളെ
അവര്‍ ഭയപ്പെടുത്തും ....
"
----------------------------------------------------
"ഞാന്‍ എഴുതിയ കവിതകള്‍ 
എന്റെ കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് .. 
നോക്കൂ.. ഈ വര്‍ണ്ണങ്ങളില്‍ എന്‍റെ പ്രണയമുണ്ട് ..
ഈ അക്ഷര പൊട്ടുകളില്‍ എന്‍റെ മനസ്സുണ്ട്..
അവനു വേണ്ടി തുറന്നു വച്ചതാണീ 
ചോരക്കറ പുരണ്ട 
എന്‍റെയീ പുസ്തകം.."
-------------------------------------

നിന്റെ അഗ്നി അണഞ്ഞു പോയോ..?
അക്ഷരങ്ങളുടെ അരണി കടഞ്ഞു 
വാക്കുകളെ പുറത്തെടുത്ത്
അഗ്നിക്ക് കരുത്തു പകരൂ 
ആളി യാളി ക്കത്തട്ടെ 
കരാള കവിതയുടെ അട്ടഹാസം"


-------------------------------------------------

കാണാം നിനക്കിവരെ
സൂര്യ നെല്ലിയിലെ കടും വെളിച്ചത്തില്‍
കാണാം നിനക്കിവരെ

കവിയൂരിലെ വീ ഐ പി ക്കോളനികളില്‍
മൂന്നാറിന്റെ തണുപ്പില്‍
ഖദറിനെ പുതച്ചു, കരളു വിങ്ങി

കാക്കി കാവല്‍ നില്‍ക്കുന്ന വിളനിലങ്ങളില്‍
കാണാം നിനക്കിവരെ
തുടയിലൊലി ച്ചിറങ്ങുന്ന ചോര നീക്കി
ദുഷ്ട ബീജങ്ങള്‍ വടിച്ചു മാറ്റി

തുറിച്ച കണ്ണാല്‍ "ഉയരങ്ങള്‍" നോക്കി
ചീഞ്ഞ ശവങ്ങളായ്
കാണാം നിനക്കിവരെ.................
കണ്ടു കരയാം നിനക്കിവരെ .......!!!
----------------------------------------------------------------


നിറയെ സ്വപ്നങ്ങളും നൊമ്പരങ്ങളുമുള്ള
ഒരു ഹൃദയത്തെ
ഏതു മാപിനി വെച്ചാണ് നീ അളക്കുന്നത്
ഏതു കണക്കു വെച്ചാണ് നീ കൂട്ടി ഗുണിക്കുന്നത്
വില കണക്കാക്കാന്‍ പഠിക്കൂ
പുതിയ ഫോര്‍മുല നിന്നിലുണ്ടെങ്കില്‍
എന്നിട്ടാവാം
വിശ്വാസവും അവിശ്വാസവും വേര്‍തിരിക്കുന്നത്
എല്ലാ നന്മകളുടെയും പരിണിതി
നന്മ തന്നെയാവാന്‍ നിര്‍ബന്ധം പിടിക്കാന്‍
നമുക്കാവില്ല , ബട്ട്‌
മനസ്സില്‍ നന്മയുള്ളവര്‍ക്ക് സമാധാനം ലഭിക്കും 
-------------------------------------------------------------

പിടിവിട്ട പട്ടം അഹങ്കാരിയാണ്
കൂട്ടം തെറ്റിയ പക്ഷി ധിക്കാരിയും
തിരക്കിട്ട് പായുന്ന മേഘങ്ങള്‍
വന്ധ്യ മേഘങ്ങളാണ്
പിന്നെ പ്രണയത്തില്‍ "അകപ്പെട്ട"
യൌവനം
കുരുക്കഴിക്കാന്‍ പാട് പെട്ടോടുന്നു
ഇനി അരുണന്റെ യാത്ര
ഇരുട്ടിനെ പ്പേടിച്ചു
അവനു വേറെന്തു ചെയ്യാനാവും
-----------------------------------------------------


കടലിരമ്പുന്ന മനസ്സ് കാണാതെ
കനവു മൂടുന്ന മണല് കാണാതെ
തീരത്തെയുമ്മ വെക്കുന്ന സാഗരം തേടി
ഞാന്തിനലയണം ....
മായ്ക്കേണ്ടത് തീരത്തെഴുതുന്ന
വെറും വാകുകളല്ല
തീരം തകര്‍ത്തിരമ്പുന്ന മനസ്സിന്റെ
തേങ്ങുന്ന നൊമ്പരങ്ങളാണ്
സ്നേഹത്തിന്റെ മന്ദമാരുതനല്ലാതെ
ഏതു തിരകള്‍ക്കും തീരത്തിനുമാണ്
മണല് മൂടിയ സ്വപ്നങ്ങളെ
പുറത്തെടുക്കാനാവുക
------------------------------------------------------
അവന്‍ നടന്നത് പടിഞ്ഞാറ് നോക്കി
അവള്‍ നടന്നത് കിഴക്കോട്ടും
അകലം കൂടിയപ്പോള്‍ 
അവരിലൊരു വെളിച്ചം വിരുന്നു വന്നു 
കിഴക്ക് നിന്ന് സൂര്യനും 
പടിഞ്ഞാറ് ചന്ദ്രനും"
-------------------------------------------------------
നിന്‍ വേരിലൂടെയാണ് ഞാന്‍
എന്നസ്ഥിത്വം തിരിച്ചറിയുന്നത്‌..
നിന്‍റെ വാക്കുകള്‍ ചാലിച്ചാണ്
ജീവന് വര്‍ണ്ണം ചാര്‍ത്തുന്നത്..
-----------------------------------------------------
ദൈവം സമ്മാന മായൊരു ജന്മം തന്നു 
ആശ്വാസമായി മരണവും ...........
ഇതിനിടയില്‍ എന്നെ എന്നപോലെ 
തുടര്‍ച്ചയായി ദൈവത്തെയും 
നീ ചതിച്ചു കൊണ്ടിരിക്കുന്നു ...............!!!
--------------------------------------------------

"കലങ്ങിപ്പോയ ജീവിതം 
രണ്ടു വരിയി ലൊതുക്കാനാണ് 
ചടഞ്ഞിരുന്നത്
എഴുതി ത്തീര്‍ന്നപ്പോള്‍ 
ഒഴുകിപ്പോയ ജീവിതം 
നിറഞ്ഞു കലങ്ങിയ കണ്ണുകള്‍ കൊണ്ട് 
ഞാനെങ്ങിനെ വായിക്കാന്‍ ......?? !!"
------------------------------------------------
ഒരു വാക്ക്
ഇതില്‍ തീയില്ല
ഉള്ളത് ചൂട് തീര്‍ന്ന
തണുത്തുറഞ്ഞ കണ്ണീരു മാത്രം
ഇതില്‍ പകയില്ല
ഉള്ളത് കരളു പൊള്ളുന്ന
പരിഭവം മാത്രം
ഇതില്‍ വര്‍ഗ ശത്രുതയില്ല
ഉള്ളത് നഗ്ന സത്യങ്ങള്‍ മാത്രം
----------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ